വിജനമായ മക്കാ മരുഭൂമിയില്‍ സ്രഷ്ട്ടാവിന്‍റെപ്രീതി മാത്രം ആഗ്രഹിച്ച ഒരു കുടുംബം അനുഭവിച്ച പരീക്ഷണ ത്തിന്റെയും,ത്യാഗത്തിന്‍റെയും ചരിത്രം നമ്മെ ഓര്‍മിപ്പിച്ചു കൊണ്ട് വീണ്ടും ഒരു വലിയ പെരുന്നാള്‍കൂടി നമ്മേതേടി എത്തുന്നു
വിശ്വാസത്തിന്‍റെ കുന്നിന്‍ മുകളില്‍ ഭക്തിയുടെ സാഗരസീമയില്‍ സന്ദേശവുമായി ഉദിച്ചുയരുമ്പോള്‍ മക്കയിലേക്കുള്ള ഉദ്യാനപാതകള്‍ ആത്മാവിലേക്ക് കൂടുതല്‍ അടുത്തു വരുന്നു.ത്യാഗത്തിന്‍റെയും സ്നേഹത്തിന്‍റെയും ആത്മസമര്‍പ്പണത്തിന്‍റെയും സ്മരണകളുണര്‍ത്തി വീണ്ടുമൊരു ബലി പെരുനാള്‍ . ദൈവം വലിയവനാകുന്നു.. സര്‍വ സ്തുതിയും ദൈവത്തിനാകുന്നു എന്ന് അർത്ഥം വരുന്ന അല്ലാഹു അക്ബര്‍ , അല്ലാഹു അക്ബര്‍ , അല്ലാഹു അക്ബര്‍ ; ലാഹിലാഹ ഇല്ലല്ലാഹു അല്ലാഹു അക്ബര്‍ ... എന്ന തക്ബീര്‍ ധ്വനികള്‍ നാനാഭാഗത്ത് നിന്ന് മുഴങ്ങുകയായി.
എവിടെയും ദൈവത്തെ പുകഴ്ത്തി കൊണ്ടുള്ള തക്ബീര്‍ ധ്വനികള്‍ മാത്രം. പള്ളികളും ഈദ്ഗാഹുകളും പ്രാര്‍ഥനകളാള്‍ മുഖരിതമായിരിക്കുന്നു. എങ്ങും സന്തോഷവും ആഹ്ലാദവും നിറഞ്ഞിരിക്കുന്ന ഈ സുദിനത്തിൽ ,സമാധാനത്തിന്‍റെ, സ്നേഹത്തിന്‍റെ, സാഹോദര്യത്തിന്‍റെ സന്ദേശങ്ങള്‍ പ്രചരിപ്പിക്കാന്‍ ഈ ബലി-പെരുന്നാള്‍ ദിനം ഉപകരിക്കട്ടെ എന്ന് ആശിച്ചുകൊണ്ട് ഏവര്‍ക്കും എന്റെയും കുടുംബത്തിന്റെയും ഹൃദയം നിറഞ്ഞ ബക്രീദ് ആശംസകള്‍....
No comments:
Post a Comment